മറുപുറം
മറുപുറം കച്ചറക്കാൻ ഹള്ളിയിലെ ഇരുനില വീടിന്റെ ഉമ്മറത്തു ഇരുന്നു ജോസ് അച്ചായൻ ഓർമ്മകളുടെ കണക്കെടുപ്പ് നടത്തുകയാണ്. ഇസ്‌റോയിൽ (ഐ എസ് ആർ ഒ) നിന്നു റിട്ടയർ ചെയ്തതിനു ശേഷം മക്കൾ തനിച്ചാക്കി പോകും വരെ വളരെ സന്തോഷവാനായിരുന്നു അച്ചായൻ. പക്ഷെ ചിറകറ്റ പക്ഷിയെപ്പോലെ ഇന്ന് ഭാര്യയുമൊത്തു വാർദ്ധക്യ ജീവിതം. മുകളിലെ നിലയിലെ വീട് വാടകക്ക് കൊടുത്തിരിക്കുകയാണ്. മൂന്നു റൂമുകൾ മൂന്നു പേർക്കായി. ഒന്നിൽ ഒരു ഘാനക്കാരൻ വിദ്യാർത്ഥിയാണ്.പിന്നെ ഒരു ഹിന്ദിക്കാരൻ ഐ ടി എഞ്ചിനീറും ഒരു മലയാളി പയ്യനും. പാവം, പണിയൊന്നും ആയിട്ടില്ല. എഞ്ചിനീറിംഗ് പഠിത്തമൊക്കെ കഴിഞ്ഞു ഇവിടെ ജോലി അന്വേഷിച്ചു നടക്കുകയാണ്. ജോലി ഇല്ലാത്തവന് റൂമു കൊടുക്കേണ്ടന്നു തെറ്റാതെ വാടക വാങ്ങിക്കാൻ വരാറുള്ള മക്കൾ പല പ്രാവശ്യം പറഞ്ഞതാണ്.പക്ഷെ വർഷങ്ങൾക്ക് മുൻപ് ബി എ കഴിഞ്ഞു ഒരുഗതി പരഗതി ഇല്ലാതെ പാമ്പാടിയിൽ നിന്നു ഉദ്യാനനഗരത്തിൽ എത്തിയപ്പോൾ കീശയിൽ ആകെ ഉണ്ടായിരുന്നത് പന്ത്രണ്ട് രൂപയാണ്. ഒടുവിൽ അതും തീർന്നു കോടിഹള്ളിയിൽ ഇസ്‌റോക് മുന്നിലെ കാന്റീനിനു മുന്നിൽ തീ പിടിച്ച വയറുമായി നിൽക്കുമ്പോൾ ബിസിബെല ബാത് വാങ്ങി തന്നത് പയ്യന്നൂരിലെ രാമകൃഷ്ണാട്ടൻ. പിന്നെ ഇസ്