പോസ്റ്റുകള്‍

മനസ്സാക്ഷി

നമ്മൾ നമ്മളെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ. മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ. ഇല്ല എന്ന് തന്നെ ആയിരിക്കും ഓരോരുത്തരുടെയും ഉത്തരം. കാരണം മറ്റുള്ളവരെ മനസ്സിലാക്കാനാണല്ലോ നാം എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇനി നാം നമുക്കായി സമയം മാറ്റി വെക്കാറുണ്ടോ എന്ന് ചിന്തിച്ചു നോക്കിയാലും ഉത്തരം തഥൈവ. നാം നമുക്കായി മനപ്പൂർവം സമയം കരുതി വെക്കാറില്ലെങ്കിലും നമുക്ക് വീണു കിട്ടുന്ന ചില നിമിഷങ്ങളുണ്ട്. നമ്മളെ അറിയാൻ. ഒരല്പം ധ്യാനിക്കാൻ. സ്വന്തം ശരീരത്തെയും മനസ്സിനെയും പഠിക്കാൻ. അന്നന്ന് നടന്ന അല്ലെങ്കിൽ നടക്കാനിരിക്കുന്ന കാര്യങ്ങളെ ഗാഢമായി അവലോകനം ചെയ്യാൻ നമുക്ക് കിട്ടുന്ന അഞ്ചോ പത്തോ മിനുട്ടുകൾ. അതെ അത് ലഭിക്കുന്നത് മറ്റെവിടെയുമല്ല നമ്മുടെ വീട്ടിലെ ഒരു സ്ഥലത്താണ്. തെറ്റിയിട്ടില്ല, അതെ കക്കൂസിൽ. ആരും ശല്യം ചെയ്യാനില്ല. ആർക്കും അതിനൊട്ടു താല്പര്യവും കാണില്ല. നമ്മുടെ ചിന്തകളും സ്വപ്നങ്ങളും. ആഹാ. എത്ര ഹൃദ്യമാണ് അങ്ങനെ ഇരിക്കാൻ. വല്ലപോഴും വന്നു പോകുന്ന താളലയങ്ങൾ, ദുർഗന്ധ മന്ദ പൂരിതമായ ഇളം വായുപ്രവാഹങ്ങൾ. എത്ര നാളായി നാം ആസ്വദിച്ച് തൂറിയിട്ട്. അവിടെയും താളപ്പിഴകളുമായി വന്നല്ലോ അവൻ, സെൽ ഫോൺ. വാട്...

ആകാശത്തിലേക്കുള്ള ദൂരം

അസ്തമയ സൂര്യനെ കണ്ടിട്ടില്ലേ. നല്ല ചുവപ്പ് നിറത്തിൽ. പിന്നെ പതുക്കെ പതുക്കെ കടലിലേക്ക് താഴ്ന്നു പോകുമ്പോൾ മങ്ങി മങ്ങി അങ്ങനെ തീരെ തീവ്രത ഇല്ലാതെ വെറുമൊരു പൊട്ടായി മാറുന്നത്. ജീവിതത്തിനെ പല ഘട്ടങ്ങളിലും നമ്മളെ നമ്മളാക്കി നിർത്തുന്ന ഒരു വികാരമുണ്ട്. ഞാൻ , എന്റേത് എന്നൊക്കെ ഉള്ള വിചാരം. എല്ലാവരും തന്നെ ചുറ്റി കറങ്ങണം എന്ന് വാശി പിടിക്കുന്ന നാളുകൾ. എന്തിനും ഏതിനും മൂല്യം കണക്കാക്കി അത്ര തന്നെയോ അതിൽ കൂടുതലോ വേണമെന്ന ദാർഷ്ട്യം. അത് സ്വന്തമെന്ന അഹങ്കാരത്തിനോടുള്ള സ്നേഹം ആയാൽ പോലും ഒരല്പം പോലും കുറഞ്ഞാൽ പരാതിയായി പരിഭവമായി. ഒരു നാളുണ്ട് . നാം നമ്മിലേക്ക് ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുന്ന ഒരു കാലം. അന്ന് നമ്മളറിയാതെ അറിയും, കൂടെ ഉള്ളതൊന്നും തന്റേതല്ല എന്നും ഈ ലോകത്തിൽ പുല്ലു വില പോലും നമുക്കില്ലെന്നു. അന്ന് ഒരല്പം സ്നേഹത്തിനു വേണ്ടി പോട്ടെ സ്നേഹിച്ചവരെ അല്ലെങ്കിൽ സ്വന്തക്കാരെ വെറുതെ ഒരു നോക്ക് കാണാൻ ആഗ്രഹിക്കും. വൈപരീത്യമെന്നു പറയട്ടെ, അവർക്കൊന്നും അന്ന് അതിനു തീരെ സമയമുണ്ടാവില്ല. അവരുടെ ലോകം അപ്പോഴും കറങ്ങി കൊണ്ടേയിരിക്കുകയായിരിക്കും. അന്ന് അവരുടെ സാമീപ്യം, കൊച്ചു വര്ത്തമാനം , ഒരല്പം ഓർമ്...

ഉമീത്

തികച്ചും യാന്ത്രികമായി മാറിയ ജീവിതത്തിൽ ഒരു മാറ്റം കൊണ്ട് വരാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് അപ്രത്യക്ഷനാകുന്നതുവരെ ഉണ്ടായിരുന്ന തുറന്ന ആകാശത്തിന്റെ ആനന്ദതയെ തിരയാൻ തീരുമാനിച്ച ആ ദിവസം. ഹോഹ് ലുഫ്ട് ബ്രൂകെ യിലെ ഷേപ്പ്ലിൻ തീയറ്ററിൽ നടക്കുന്ന സ്റ്റാൻഡ് അപ്പ് ആക്ടിങ് കോഴ്സിലേക്ക് ഞാനും ചേരാൻ തീരുമാനിച്ചു. ഭാഷയുടെയോ ജാതി മത രാജ്യ വിവേചനമില്ലാതെ ആർക്കും ചേരാമായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. അന്നാണ് ഞാൻ ഉമീതിനെ ആദ്യമായി കാണുന്നത്. കൂട്ടത്തിൽ കൂടാതെ ഒരു മൂലക്ക് ഇരിക്കുകയായിരുന്നു അവൻ. കഷ്ടിച്ചു 15 വയസ്സ് പ്രായം വരും.ഒരു സാധാരണ പാന്റും ഷർട്ടുമാണ് വേഷം. കുനിഞ്ഞ ഇരിക്കുകയാണെങ്കിലും ഇടക്ക് തല ഉയർത്തുമ്പോൾ ആ കണ്ണിലെ തിളക്കം വ്യക്തമായിരുന്നു. ട്രെയ്നർ വന്ന ശേഷം എല്ലാവരും സ്വയം പരിചയപ്പെടുത്തി തുടങ്ങി. തന്റെ ഊഴം ആകുംതോറും അവന്റെ വേവലാതി കൂടി വരുന്നുണ്ടായിരുന്നു. കൈകൾ പോക്കറ്റിനുള്ളിലേക്ക് പരമാവധി കയറ്റി മുറി ജര്മനിൽ അവൻ പേരു പറഞ്ഞു. " ഉമീത് ". അഫ്ഗാനിസ്ഥാനിൽ നിന്നാണ്. താലിബാനിൽ നിന്ന് രക്ഷപ്പെട്ടു ജർമനിയിൽ യുദ്ധഅഭയാത്രി ആയി ജീവിക്കുകയാണ്. അവന്റെ മ...

സിനിമാക്കഥ

ടെക്സസ്സിൽ നിന്ന് വിമാനം കയറി, സീറ്റ്‌ ബെല്റ്റ് മുറുക്കാനുള്ള അറിയിപ്പ് വന്നതിനു ശേഷമാണ് മൊബൈല്‍ ഓണ്‍ ചെയ്ത് വീണ്ടും ഈ മെയില്‍ വായിച്ചത്.എത്രാമത്തെ തവണയെന്നു അറിയില്ല.ഇതേ മെയില്‍ തന്നെയാണ് അമേരിക്കൻ ജീവിതത്തില്‍ നിന്ന് ബാംഗളൂര്ക്ക് വിമാനം കേറാന്‍ കാരണമായതും.ഒരു നോണ്‍ സ്റ്റോപ്പ്‌ ഫ്ലൈറ്റിലെ വിരസതയില്‍ ഇരിക്കുമ്പോഴാണ് കണ്ണുകള്‍ പുസ്തകത്തില്‍ നിന്നും ഉറക്കത്തിലേക്ക് വീണു പോയത്. പതിവുപോലെ തന്നെയായിരുന്നു അന്നത്തെയും പ്രഭാതം. നിര്തതെയുള്ള അലാറം കേട്ട്. ഇത് എത്രാമത്തെ തവണയായെന്നു ഉറക്കത്തില്‍ പോലും എണ്ണിപ്പോകും.പ്രവാസി വീടിന്റെത കാരണവര്‍ ശ്രീമാന്‍ രാജേഷേട്ടന്റെ മൊബൈല്‍ അലാറംകേട്ടാണ് ഞങ്ങളുടെ എല്ലാവരുടെയും ഓരോ ദിവസും തുടങ്ങുന്നത്. ഓരോ അലാറവും വീണ്ടും 10 മിനുടിലെക്ക് സ്നൂസ് ചെയ്ത് സ്നൂസ് ചെയ്ത് അങ്ങനെ.ഒടുവില്‍ രാജേഷേട്ടന്‍ എണീറ്റു, അലാറം ഓഫ്‌ ചെയ്യുന്നതോടെ ഞങ്ങളുടെ രണ്ടാമത്തെ സുഖ നിദ്ര ആരംഭിക്കുകയായി. എണീറ്റ ശേഷം മുഖം കഴുകി നേരെ താഴെയുള്ള ഇക്കയുടെ ബെക്കരിയിലെക്ക്.ചൂട് ചായയും കൂടെ ഒരു വില്സും . അതാണ് അങ്ങേരുടെ പതിവ്. പിന്നെ ഇക്കയുടെ പറ്റു ബുക്കിലെ അക്കങ്ങളായി അവയുടെ മൂല്യം മാറുകയും ചെയ...

ചില ശാസ്ത്ര ചിന്തകൾ

മനനം ചെയ്യുന്നവനാണല്ലൊ മനുഷ്യൻ. അപ്പൊ അല്പം മനസ്സിനെ മനനം ചെയ്തു നോക്കിയാലോ എന്ന ചിന്ത കേറി. തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞ പോലെ അതേ സമയത്തു തന്നെയാണ് സ്റ്റീഫൻ ഹോക്കിൻസിന്റെ ഏലിയൻ പ്രവചനങ്ങൾ വായിച്ചത്. മനുഷ്യനേക്കാൾ എത്രയോ മടങ്ങു ബൗദ്ധികമായും സാങ്കേതികമായും വികാസം പ്രാപിച്ച അന്യ ഗ്രഹ ജീവികൾ മനുഷ്യവർഗത്തിന്റെ നാശത്തിനു കരണമായേക്കുമത്രേ. ചെറുപ്പം മുതലേ മനസ്സിൽ വേറിട്ടുറപ്പിച്ച സംസ്ക്കാര ചിന്തകളും ഗുരു പരമ്പരയുടെ അനിഷേധ്യ വൈദിക സിദ്ധാന്തങ്ങളും ഒന്നു കൂടെ വേറൊരു രീതിയിൽ ചിന്തിച്ചു നോക്കി. അല്ലെങ്കിലും ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിക്കുന്ന കാലം മുതലേ തന്നെ എനിക്കു വിശ്വാസമില്ലായിരുന്നു. പിന്നെ.. കുരങ്ങനിൽ നിന്നു മനുഷ്യൻ ഉണ്ടായി പോലും. എന്തായാലുംപരീക്ഷ പാസ്സാവാൻ വേണ്ടി പഠിച്ച പാതി വെന്ത ശാസ്ത്രം തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വന്നു. എനിക്കു തോന്നുന്നത് മനുഷ്യൻ ഒരു ഏലിയൻ ആണെന്നാണ്. അനന്ത ശൂന്യമായ ഈ പ്രപഞ്ചനത്തിന്റെ ഏതോ കോണിൽ നിന്നു വന്നവർ. ആവാസ വ്യവസ്ഥ തകിടം മറിഞ്ഞപ്പോൾ വേറൊന്നു തേടി വേറെയേതോ നശിപ്പിക്കപ്പെട്ട ഭൂമിയിൽ നിന്നു ഈ കാണുന്ന ഭൂമിയിൽ എത്തിപ്പെട്ടവർ. ജീവൻ ശേഷിച്ചവർ പ്രകൃതിയോട്...

രണ്ടു പെൺകുട്ടികളും ഞാനും

ഈ കഥയിലെ വില്ലൻ എന്റെ ഒരു അടുത്ത സുഹൃത്ത് ആണ്. ചിലപ്പോ തോന്നും അവനെ വല്ലതും ചെയ്താലോ എന്ന് . മറ്റു ചിലപ്പോ അവൻ എന്നോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ അതെല്ലാം മറക്കും. എന്നാലും ആ രണ്ടു പെൺകുട്ടികളെയും ഞാൻ എന്നും ഓർക്കും. അവർ എനിക്കു നൽകിയ സ്‌നേഹവും അവരോടൊത്ത് ചിലവിട്ട ആ നല്ല നിമിഷങ്ങളും. വെള്ളിക്കീൽ ഗ്രാമത്തിൽ വച്ചു നടന്ന ഒരു ക്യാമ്പിൽ വച്ചാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്. നിഷ്കളങ്കരായ ഗ്രാമീണരെ പോലെ പൂവിൽ നിന്നും പൂവിലേക്ക് പൂമ്പൊടി തേടി നടക്കുന്ന പൂമ്പാറ്റകളെപ്പോലെ ആ രണ്ടു പെൺകുട്ടികൾ ആ ക്യാമ്പിന്റെ ഓമനകളായിരുന്നു. അവരോടു മിണ്ടാനും കളി തമാശ പറയാനും മറ്റു ആൺകുട്ടികൾ മത്സരിച്ചു.എങ്കിലും അവർ കൂട്ടുകൂടിയത് അവനോടായിരുന്നു. അവൻ നന്നായി പാടുമായിരുന്നു.പക്ഷെ എന്നെ പോലെ ശക്തനായിരുന്നില്ല. ക്യാമ്പിൽ വേണ്ട സാധനങ്ങൾ ടൗണിൽ നിന്നു എന്റെ ചുമലിൽ വച്ചായിരുന്നു കൊണ്ടു വന്നിരുന്നത്. കൂട്ടിനു അവനും. പിന്നീട് ഒരു ആലിൻ ചുവട്ടിൽ ഉച്ച മയക്കത്തിലായിരുന്ന എന്നോട് വളരെ സ്വകാര്യമായിട്ടാണ് അവൻ വന്നു പറഞ്ഞത്. അതും ചുറ്റും ആരും ഇല്ലെന്നു ഉറപ്പു വരുത്തിയിട്ട്. ആ രണ്ടു പെൺകുട്ടികൾക്ക് എന്റെ കരുത്താർന്ന ചുമലിൽ കേറണമ...

മറുപുറം

മറുപുറം കച്ചറക്കാൻ ഹള്ളിയിലെ ഇരുനില വീടിന്റെ ഉമ്മറത്തു ഇരുന്നു ജോസ് അച്ചായൻ ഓർമ്മകളുടെ കണക്കെടുപ്പ് നടത്തുകയാണ്. ഇസ്‌റോയിൽ (ഐ എസ് ആർ ഒ) നിന്നു റിട്ടയർ ചെയ്തതിനു ശേഷം മക്കൾ തനിച്ചാക്കി പോകും വരെ വളരെ സന്തോഷവാനായിരുന്നു അച്ചായൻ. പക്ഷെ ചിറകറ്റ പക്ഷിയെപ്പോലെ ഇന്ന് ഭാര്യയുമൊത്തു വാർദ്ധക്യ ജീവിതം. മുകളിലെ നിലയിലെ വീട് വാടകക്ക് കൊടുത്തിരിക്കുകയാണ്. മൂന്നു റൂമുകൾ മൂന്നു പേർക്കായി. ഒന്നിൽ ഒരു ഘാനക്കാരൻ വിദ്യാർത്ഥിയാണ്.പിന്നെ ഒരു ഹിന്ദിക്കാരൻ ഐ ടി എഞ്ചിനീറും ഒരു മലയാളി പയ്യനും. പാവം, പണിയൊന്നും ആയിട്ടില്ല. എഞ്ചിനീറിംഗ് പഠിത്തമൊക്കെ കഴിഞ്ഞു ഇവിടെ ജോലി അന്വേഷിച്ചു നടക്കുകയാണ്. ജോലി ഇല്ലാത്തവന് റൂമു കൊടുക്കേണ്ടന്നു തെറ്റാതെ വാടക വാങ്ങിക്കാൻ വരാറുള്ള മക്കൾ പല പ്രാവശ്യം പറഞ്ഞതാണ്.പക്ഷെ വർഷങ്ങൾക്ക് മുൻപ് ബി എ കഴിഞ്ഞു ഒരുഗതി പരഗതി ഇല്ലാതെ പാമ്പാടിയിൽ നിന്നു ഉദ്യാനനഗരത്തിൽ എത്തിയപ്പോൾ കീശയിൽ ആകെ ഉണ്ടായിരുന്നത് പന്ത്രണ്ട് രൂപയാണ്. ഒടുവിൽ അതും തീർന്നു കോടിഹള്ളിയിൽ ഇസ്‌റോക് മുന്നിലെ കാന്റീനിനു മുന്നിൽ തീ പിടിച്ച വയറുമായി നിൽക്കുമ്പോൾ ബിസിബെല ബാത് വാങ്ങി തന്നത് പയ്യന്നൂരിലെ രാമകൃഷ്ണാട്ടൻ. പിന്നെ ഇസ്‌...